ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിവയ്പ്പ് നടത്തി. ജമ്മു ജില്ലയിലെ ആര്.എസ്. പുര പ്രവിശ്യയില്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) പോസ്റ്റിനു നേരേയായിരുന്നു വെടിവയ്പ്പ്.
പ്രകോപനമില്ലാതെയാണു പാക് സൈന്യം വെടിയുതിര്‍ത്തതെന്നു ബിഎസ്എഫ് വക്താവ് അറിയിച്ചു. വെടിവയ്പില്‍ ആര്‍ക്കും പരുക്കില്ല. ഇന്ത്യന്‍ സൈന്യം പ്രത്യാകമണം നടത്തിയതോടെ പാക് സൈന്യം പിന്‍വാങ്ങി.
നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണോ പാക് സൈന്യം ശ്രമിച്ചതെന്നു പരിശോധിക്കും. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതിലുള്ള പ്രതിഷേധം പാക്ക് അധികൃതരെ ഇന്ത്യ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: