കാഞ്ഞിരപ്പള്ളി: തപാല്‍ വകുപ്പിന്റെ കെടുകാര്യസ്ഥത അനേകര്‍ക്ക് വിനയായി മാറി. കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒ ഓഫീസിനു കീഴില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പാസ്സായതിനുശേഷം ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് കാത്തിരിക്കുന്നവര്‍ക്കും, വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ആര് സി ബുക്ക് ലഭിക്കേണ്ടവര്‍ക്കും മാസങ്ങളായി കാത്തിരിപ്പു മാത്രം മിച്ചം. പലരും വാഹനങ്ങള്‍ ഓടിക്കാനാവതെ വിഷമിക്കുകയാണ്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഡ്രൈവര്‍ ചേറ്റുതോട് വാതല്ലൂര്‍ ജോഷി ജോസ് കഴിഞ്ഞ മെയ് മാസം ഹെവി ലൈസന്‍സ് ടെസ്റ്റ് പാസ്സിയിട്ട് ഇതു വരെയുമായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
പാറത്തോട് ചിറയില്‍ അക്കാട്ടില് സുധാകരന്റെ വാഹനത്തിന്റെ പേരുമാറ്റത്തിനായി കൊടുത്തിട്ട് ആര്‍സിബുക്കും, പെര്‍മിറ്റും ലഭിക്കാതെ മാസങ്ങളായി കാത്തിരിക്കയാണ്. കുറെ നാളുകളായി സര്‍ട്ടിഫിക്കറ്റുകളെല്ലാം പോസ്റ്റലായിട്ട് അയക്കുന്നതുമൂലം വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണോയെന്ന് സംശയിക്കുന്നു. ആര്എംസിലും, പോസ്റ്റോഫീസിലും, ജോയിന്റ് ആര്‍ടിഒ ഓഫീസിലുമായി കയറിയിറങ്ങി ഉപഭോക്താക്കള്‍ വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: