കണ്ണൂര്‍: കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡ് അംഗീകൃത ഖാദി സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാതല ഓണം-ബക്രിദ് ഖാദിമേളയുടെ ഉദ്ഘാടനം ഇന്ന് നടക്കും. കാലത്ത് 11 ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് എം.വി.ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. ഗ്രാമവ്യവസായ ഉല്പന്നങ്ങളുടെ പ്രദര്‍ശന-വില്പന മേള മേയര്‍ ഇ.പി.ലതയും ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും നിര്‍വ്വഹിക്കും. ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി സമ്മാനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മേളകളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കുന്നതാണ്. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 35,000 രൂപ വരെ ക്രഡിറ്റ് സൗകര്യം അനുവദിച്ചിട്ടുണ്ട്. കൂടാതെ സ്വര്‍ണ്ണ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനകൂപ്പണ്‍ വിതരണം ചെയ്യും. നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും. ഒന്നാം സമ്മാനം ഒരാള്‍ക്ക് പത്ത് പവനും രണ്ടാംസമ്മാനം അഞ്ച് പവന്‍വീതം രണ്ട് പേര്‍ക്കും മൂന്നാം സമ്മാനം ഒരു പവന് വീതം രണ്ട് പേര്‍ക്കും നല്‍കും. ഇതിന് പുറമെ ഓരോ ജില്ലയിലും ആഴ്ച തോറും ഒരാള്‍ക്ക് നാലായിരം രൂപ വിലയുള്ള ഖാദി പട്ടുസാരി നറുകെടുപ്പിലൂടെ നല്‍കും. ഖാദി കോട്ടണ്‍, മസ്ളിന്, ഖാദി സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, ഖാദി കോട്ടണിലും സില്‍ക്കിലുമുള്ള സമ്മര്‍കൂള്‍, മിലേനി മുതലായ ബ്രാന്റുകളിലറിയപ്പെടുന്ന റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, പയ്യന്നൂര്‍ പട്ട് സാരി, മൈലാട്ടിപട്ട്, കാന്ത, വാരണാസി, ബനാറസ്, ടസ്റ്റര്‍, ജെറി സില്‍ക്ക് ജൂട്ട് സില്‍ക്ക് തുടങ്ങി സ്വപ്ന വര്‍ണങ്ങളിലുള്ള സില്‍ക്ക് വസ്ത്രങ്ങളും ഗുണ മേന്മയുള്ള പഞ്ഞിമെത്ത, തലയിണ, കുഷ്യനുകള്‍, ചൂരല്‍ ഉല്പന്നങ്ങളായ ഊഞ്ഞാല്, കസേര, ദിവാന് കോട്ട്, സെറ്റി, തേന്‍, എള്ളെണ്ണ, സോപ്പ്, അച്ചാറുകള്‍, ആയുര്‍വേദ ഔഷധങ്ങള്‍, ലോഷനുകള്‍, അഗര്‍ബത്തി എന്നിവയും മേളയുടെ മാറ്റ് കൂട്ടും.
സംസ്ഥാനത്ത് ഈ ഓണം ബക്രീദ് കാലയളവില്‍ ഖാദിബോര്‍ഡും സ്ഥാപനങ്ങളും വഴി 170 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ ഖാദിബോര്‍ഡിന്റെ ലക്ഷ്യംമാത്രം 36.50 കോടി രൂപയാണ്. പി.വി. അജയകുമാര്‍ , സുജാത, എന്‍.നാരായണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: