തിരുവനന്തപുരം: കേരളത്തില്‍ ഭരണകൂടഭീകരതയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല. ഭരണകൂട ധാര്‍ഷ്ട്യമാണ് ഇത് തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായ ഉത്തരവാദിത്തം നിറവേറ്റേണം, ഇല്ലെങ്കില്‍ വികസന രംഗത്ത് ഏറെ പിന്നോട്ട് പോവും. കേരളത്തില്‍ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
സിപിഎം ആക്രമണത്തിനിരയായവരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന്് പിന്നീട് പത്രസമ്മേളനത്തില്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയോ പങ്കാളിയാവുകയോ ചെയ്തു. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തവും പോലീസിനെ നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരിനുണ്ട്.
ക്രമസമാധാനം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.
കേരളത്തിലേതുപോലുള്ള ആക്രമണങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതി. അവാര്‍ഡ് മടക്കിക്കൊടുക്കല്, എഡിറ്റോറിയല്‍ ഒഴിച്ചിടല്‍, പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ തുടങ്ങി രാജ്യത്തിനകത്തുപോലും പ്രചാരണം നടത്താന്‍ ആളുകളുണ്ടാകും. ഇപ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം അവസരവാദപരമാണ്. ആക്രമണം നടത്തുന്നവര്‍ തന്നെ ഇരകളാണെന്ന വാദം ഉയര്‍ത്തുന്നത് വിചിത്രമാണ്.
എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ രാഷ്ട്രീയ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം. എതിരാളികളെ കൊന്നൊടുക്കുകയാണ്. മുന്‍കാല സംഘര്‍ഷങ്ങളുടേയും കൊലപാതകങ്ങളുടേയും കണക്ക് നിരത്തുന്നതില്‍ കാര്യമില്ല. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങളുണ്ടാകുന്നു എന്നത് യാഥാര്‍ഥ്യം മാത്രമാണ്. രാഷ്ടീയ സംഘര്‍ഷവും കൊലപാതകവും ഇല്ലാതാക്കണം. അതിനായുള്ള സമാധാന ശ്രമങ്ങളുമായി ബിജെപി കേന്ദ്ര, സംസ്ഥാന ഘടകങ്ങള്‍ സഹകരിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അക്രമത്തിനിരയായ എല്‍ഡിഎഫ് പ്രവര്‍ത്തകരെ കാണുന്നതില്‍ തടസ്സമില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകള്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുന്ന ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്നും ജെയ്റ്റ്ലി പറഞ്ഞു
ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എംപിമാരായ റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍, നളിന്‍കുമാര്‍ കട്ടീല്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ദേശീയ സെക്രട്ടറി എച്ച്. രാജ, നിര്‍വാഹക സമതിയംഗം വി. മുരളീധരന്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി. സി. തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: