ന്യൂദല്‍ഹി: വെടിയേറ്റ് പരിക്കേറ്റയാള്‍ക്ക് ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. പോലീസ് നടപടി ഭയന്നാണ് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചത്.
രോഗി മരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 11 മുമ്പാകെ വിശദീകരണം നല്കാന് ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കടയുടമയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ മായങ്ക് എന്നയാള്‍ ചികിത്സ കിട്ടാതെ മരിച്ചെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: