അടിമാലി: ദേശീയപാതകളില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിന് ഓടകള്‍ നിര്‍മിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ശക്തമായ മഴയില്‍ റോഡിരികിലൂടെ വെള്ളം ഒഴുകുന്നതാണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതകളാണ് ഇത്. ഇതോതാടൊപ്പം പാതകളുടെ നാശത്തിനും ഇത് വഴിയൊരുക്കുന്നു. കൊച്ചി-ധനുഷ്കോടി, അടിമാലി-കുമളി പാതകളാണ് ഓടകളുടെ അഭാവത്തില്‍ നാശത്തിലേക്കു നീങ്ങുന്നത്. മഴക്കാലത്തു ദിവസങ്ങളോളം റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പാതയുടെ ഫില്ലിങ് സൈഡ് ഇടിഞ്ഞുണ്ടാകുന്ന നാശനഷ്ടങ്ങളും വര്‍ധിച്ചുവരികയാണ്.
അടിമാലി-കുമളി പാതയില്‍ നാല്പതു കോടിയോളം രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നത് ആറുമാസം മുന്‍പാണ്. എന്നാല്‍ പാതയുടെ ഉപരിതല ടാറിങ് ജോലികള്‍ മാത്രമാണ് ഇവിടങ്ങളില്‍ നടന്നിട്ടുള്ളത്. ഓടകള്‍ നിര്‍മിക്കാനുള്ള നടപടിയില്ലാത്തതിനാല്‍ മഴക്കാലമായതോടെ റോഡിന്റെ വിവിധഭാഗങ്ങള്‍ തകര്‍ച്ചയിലാണ്. ഇറക്കവും വളവും വരുന്ന ഭാഗത്താണ് ഓടകളുടെ അഭാവം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കത്തിപ്പാറ മുതല്‍ കല്ലാര്‍കുട്ടി വരെയും അവിടെ നിന്നു പനംകുട്ടി പാംബ്ളകവല വരെയുമാണ് ഓടകളുടെ അഭാവം കാര്യമായി ബാധിച്ചിരിക്കുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ദൂരത്തിലും ഓടകളുടെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം വനമേഖലയില്‍ ഒട്ടേറെ സ്ഥലങ്ങളിലാണു മഴക്കാലത്തു വെള്ളമൊഴുകി റോഡ് തകര്‍ന്നുകിടക്കുന്നത്. ഇതോടൊപ്പം വാളറ മുതല്‍ ഇരുട്ടുകാനം വരെയുള്ള ദൂരത്തില്‍ ഒരു ഡസനിലേറെ സ്ഥലങ്ങളിലാണു മഴക്കാലമായതോടെ വെള്ളം കെട്ടിക്കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: