കോട്ടയം: രാമായണ മാസാചരണം ജനനന്മയ്ക്കാണെന്നും ഹൈന്ദവന്റെ മഹത്തായ സംസ്കാരത്തെ പിന്തുടരുവാനാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു. രാമായണ മാസാചരണത്തോട് അനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നടന്ന കൗസല്യാവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമായണം ജനസമൂഹത്തിന് പകര്‍ന്ന് നല്കുവാനുള്ള വേദിയായി ക്ഷേത്രങ്ങള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. കൗസല്യാവന്ദനത്തോട് അനുബന്ധിച്ച് 108 അമ്മമാരെ ആദരിച്ചു. നൃത്ത കലാകാരി ഭവാനി ചെല്ലപ്പനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദരിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. രാമായണ മാസാചരണത്തിന്റെ സമാപനം തിരുവനന്തപുരത്ത് ഹനുമാന് ക്ഷേത്രത്തില്‍ നടത്തുമെന്നും തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ അശ്വതി തിരുനാള്‍ തമ്പുരാട്ടി, റിട്ട.ചീഫ് സെക്രട്ടറി ജെ. ലളിതാംബിക തുടങ്ങിയവരെ കൗസല്യാ വന്ദനത്തിലൂടെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപദേശഖസമിതി പ്രസിഡന്റ് ടി.സി. രാമാനുജം അദ്ധ്യക്ഷനായിരുന്നു. തന്ത്രി കണ്ഠരര് മോഹനര് ഭദ്രദീപം കൊളുത്തി. സെക്രട്ടറി ജയകുമാര്‍ തിരുനക്കര, ശോഭാ രവീന്ദ്രന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് വിനോദ്കുമാര്‍, മാനേജര്‍ ശ്യാമളാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: