കൊച്ചി: പാലിയം വിളംബരത്തിന്റെ മുപ്പതാം വാര്‍ഷികം കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്ന് പ്രഖ്യാപിച്ച പാലിയം വിളംബരത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന തന്ത്രശാസ്ത്ര സെമിനാര്‍ പാവക്കുളം മഹാദേവ ക്ഷേത്തില്‍ പന്തിരുകുല ആചാര്യന് സ്വാമി ശിവാനന്ദ ശര്‍മ്മ മഹാരാജ് ഉദ്ഘാടനം ചെയ്തു. സമിതി ഉപാദ്ധ്യക്ഷന്‍ സി.കെ.കുഞ്ഞ് ആദ്ധ്യക്ഷം വഹിച്ചു.
സമിതി ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, തന്ത്രി രാധാകൃഷ്ണന്, തന്ത്രവിദ്യാപീഠം അദ്ധ്യാപകന് ശ്രീവല്ലഭന് നമ്പൂതിരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജി.ബി. ദിനചന്ദ്രന്, എം.സി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
സെമിനാറില്‍ ‘ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ തന്ത്രശാസ്ത്രത്തിന്റെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് ഡോ. ശ്രീകലയും ‘കേരളത്തിലെ ക്ഷേത്രങ്ങളും തന്ത്രശാസ്ത്രവും’ എന്ന വിഷയത്തില്‍ ഡോ.ഒ.വി. ഷിബും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. വിജയരാഘവന്, ഡോ. എന്‍.സി. ഇന്ദുചൂഡന് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ക്ഷേത്രാരാധനയുടെ പ്രയോജനം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്ന് ഡോ.വികാസ് നീലകണ്ഠന് വിശദീകരിച്ചു. തന്ത്രശാസ്ത്രത്തില്‍ മാധവ്ജിയുടെ പങ്കിനെക്കുറിച്ച് കൃഷ്ണവര്‍മ്മ രാജയും പ്രബന്ധം അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന് ആധ്യക്ഷം വഹിച്ചു. ഡോ.എം.സി. ദിലീപ് കുമാര്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. പറവൂര്‍ ജ്യോതിസ്, ക്ഷേത്ര ശക്തി മാസിക ചീഫ് എഡിറ്റര്‍ ഡോ. വിജയരാഘവന്, ഡോ. എന്‍.സി. ഇന്ദുചൂഡന്, എം.വിപിന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: