ന്യൂദല്‍ഹി : കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി മുതിര്‍ന്ന ജീവനക്കാര്‍ രാജിവെയ്ക്കണമെന്ന ഐടി കമ്പനി കോഗ്നിസന്റിന്റെ നിര്‍ദ്ദേശം 400 ജീവനക്കാര്‍ അംഗീകരിച്ചു. ഇതിലൂടെ പ്രതിവര്‍ഷം ആറ് കോടി യുഎസ് ഡോളര്‍ കമ്പനിക്ക് ലാഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള തലത്തില്‍ 2.56 ലക്ഷം പേരാണ് കോഗ്നിസന്റ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. പിരിഞ്ഞു പോകുന്നതില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ മെയിലാണ് കോഗ്നിസന്റ് ഗ്രൂപ്പ് വിആര്‍എസ് എടുക്കാന്‍ നിര്‍ദ്ദേശം വെച്ചത്. അതേസമയം എത്ര പേര് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഒമ്പതു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് വിആര്‍എസ് അനുവദിക്കുന്നതിനായി കമ്പനി നല്‍കുന്നത്. കോഗ്നിസന്റ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 23.6 ശതമാനം ഇടിവുണ്ടായിരുന്നു. അതിനിടെ കമ്പനി ഈ വര്‍ഷം ഒരു കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കോഗ്നിസന്റ് പ്രസിഡന്റ് രാജീവ് മേഹ്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: