ആലപ്പുഴ: ദേശീയ വിരവിമുക്ത ദിനമായ 10ന് ജില്ലയിലെ ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ള 431204 കുട്ടികള്‍ക്ക് വിരഗുളിക നല്‍കുകയാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡിഎംഒ ടി.എസ്. സിദ്ധാര്ത്ഥന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം 83 ശതമാനം ലക്ഷ്യമാണ് നേടാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍, എയിഡഡ്, അണ് എയിഡഡ് സ്കൂളുകള്‍, അങ്കണവാടികള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയാണ് ഗുളിക നല്‍കുന്നത്. ഒന്നുമുതല്‍ രണ്ടുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും രണ്ടുമുതല്‍ 19 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയുമാണ് നല്‍കുന്നത്.
ഉച്ചഭക്ഷണത്തിനുശേഷം തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് 17ന് അവസരമുണ്ടാകും. ആല്‍ബന്‍ഡസോള്‍ ഗുളികയ്ക്ക് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ തല ഉദ്ഘാടനം കണിച്ചുകുളങ്ങര ജിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിര്‍വ്വഹിക്കും.
ഡെപ്യൂട്ടി ഡിഎംഒ ഡോ. എസ്. സജീറ, ഡോ. ഇ.കെ. ആന്റണി, മാസ് മീഡിയ ഓഫിസര്‍ ജി. ശശികല, ഡിഇഒ ചുമതലയുള്ള ഉഷാറാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: