ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. യു.പി.എ പിന്തുണയോടെ മത്സരിക്കുന്ന ഹമീദ് അന്‍സാരിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജസ്വന്ത് സിംഗും തമ്മിലാണ് മത്സരം. ഫലം വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപിക്കും.
ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമുള്ള 788 എം.പിമാരാണ് ഉപരാഷ്ട്രപതിയെ നിശ്ചയിക്കുക. അഞ്ഞൂറോളം വോട്ടുകളാണ് അന്‍സാരി ഉറപ്പാക്കിയിട്ടുള്ളത്. ജെ.ഡി(യു) , ശിവസേന എന്നിവര്‍ ജസ്വന്ത് സിംഗിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എ.ഐ.ഡി.എം.കെ. ഇന്നലെ സിംഗിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.പി.എ. ഘടകകക്ഷികളെ കൂടാതെ സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും പിന്തുണ അന്‍സാരിക്കാണ്.
ഒഡീഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡി. വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ തുടര്‍ച്ചയായി ഉപരാഷ്ട്രപദത്തിലെത്തുന്ന ആദ്യനേതാവാകും 75 കാരനായ അന്‍സാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: