ദിസ്പൂര്‍: അസമില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൂടി കൊല്ലപ്പെട്ടു. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി. കലാപ ബാധിത പ്രദേശമായ ക്രൊക്കജാറില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വെടിവയ്പ്പിലാണ് മൂന്ന് പേര് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസും അര്‍ധസൈനിക വിഭാഗവും നിലയുറപ്പിച്ചു.
പുതിയ അക്രമസംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പട്ടാളം ഫ്ലാഗ് മാര്‍ച്ചും നടത്തി. ഇവിടെ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഉണ്ടായ സമാനസംഭവത്തില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ചിറാങ്കില് നിന്നും ഒരാളുടേത് ക്രൊക്കജാറില്‍ നിന്നുമാണ് കണ്ടെത്തിയത്.
ബോഡോകളും മുസ്ലീമുകളും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ആഴ്ച്ചകളായി അസമില്‍ കൊല്ലപ്പെട്ടത് എഴുപതോളം പേരാണ്. നിരവധി പേര് ഭവനരഹിതരായി. അസമില്‍ വിവിധ ഇടങ്ങളില്‍ ഇപ്പോഴും കലാപം തുടരുകയാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റവന്യൂമന്ത്രി പ്രിതിബി മഹ്ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘത്തെ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: