ആലപ്പുഴ: ജില്ലയിലെ വീടുകളിലും ഓഫീസുകളിലും ഉള്ള ഇ-മാലിന്യം ശേഖരിച്ചിച്ച് സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ‘ക്ലീന്‍കേരള കമ്പനി’യുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം നടപ്പാക്കും ഹരിതകേരളം പദ്ധതിയിലൂടെ ജില്ലയെ മാലിന്യരഹിതമാക്കുന്നതിനുള്ള (സീറോ വെയ്സ്റ്റ്) ആക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇ- മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സംവിധാനം ഒരുക്കുന്നത്.
ഉപയോഗ്യകരമല്ലാതെ ഓഫീസുകളിലുള്ള ഇലട്രോണിക് ഉപകരണങ്ങളുടെ ലിസ്റ്റ് എല്ലാ ഓഫീസുകളും പി.ഡബഌൂഡി ഇലക്ട്രോണിക്സ് വിഭാഗത്തിന് നല്കി പരിശോധനാ സര്‍ട്ടിഫിക്കറ്റ് നേടണം. ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തുന്നവ കിലോക്ക് പത്ത് രൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും.മാലിന്യം സുരക്ഷിതമായി സംസ്കരിച്ചതായി സ്ഥാപനം നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫീസുകള്‍ ഫയലില്‍ സുക്ഷിക്കണം.
വീടുകളിലെ ഇ- മാലിന്യം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിക്കാനാണ് നീക്കം. വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മുഖേന സ്കൂളുകളിലും ഇ-മാലിന്യം ശേഖരിക്കും. കിലോയ്ക്ക് 25 രൂപ നിരക്കില്‍ കുട്ടികള്‍ക്ക് ക്ലീന്‍ കേരള കമ്പനി നല്‍കും. ഇ-മാലിന്യം ശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പ്പശാല ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ക്ലീന്‍ കേരള കമ്പനി എം.ഡി. കബീര്‍ ബി. ഹാറൂണ്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: