തൊടുപുഴ: പുരുഷന്മാരെ ചാറ്റിങിലൂടെ വലയിലാക്കി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസപറമ്പ് മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. യുവാക്കളെ അടക്കം പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. പ്രതിയെ പോലീസ് സംഘം ചാറ്റിങിലൂടെ തന്നെ വലയിലാക്കി കുടുക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ലാപ്ടോപ്പ് അടക്കം 70000 രൂപയുടെ സാധനവും പണവും മോഷ്ടിച്ച പ്രതി ലാപ്ടോപ്പ് തിരികെ നല്‍കുന്നതിന് 1 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ; ലാപ്ടോപ്പ്, രണ്ട് മൊബൈല്‍, 4 എറ്റിഎം കാര്‍ഡ്, 6000 രൂപ പണം, എറ്റിഎം കാര്‍ഡില്‍ നിന്നും പിന്‍വലിച്ച 5000 രൂപ, പവര്‍ബാങ്ക് എന്നിവയാണ് പ്രതി അപഹരിച്ചത്.
ചാറ്റിങിലൂടെ പരിചയപ്പെട്ട പ്രതി തൊടുപുഴയിലെത്തി ഇരുവരും ചേര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പിന്നീട് യുവാവ് ഉറങ്ങുന്നതിനിടെ രാത്രി 12 മണിയോടെ അലാവുദ്ദീന്‍ ഇവയെല്ലാം മോഷ്ടിച്ച് സ്ഥലം വിട്ടു. പിന്നീട് ലാപ്ടോപ്പിലെ വിവരങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചാറ്റിങിലൂടെ പ്രതിയെ കുടുക്കി തൊടുപുഴയിലെത്തിച്ചു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതി പിടിയിലാകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തെങ്കിലും ബാക്കിയുള്ള സാധനങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഇവയെല്ലാം മഥുരയിലെ വീട്ടിലാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
നഗ്ന ചിത്രങ്ങള്‍ നിരവധി
പ്രതിയുടെ പക്കലുള്ള മൊബൈലില്‍ നിന്നും 9 ഓളം യുവാക്കളുടെ നഗ്നചിത്രങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.ഇതും പോലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരത്തില്‍ പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിന് ശേഷം പ്രതി പകര്‍ത്തിയതാണ് ഇവയെന്നാണ് പോലീസ് നല്കുന്ന വിവരം. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും വിവരമുണ്ട്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ വി സി വിഷ്ണുകുമാര്‍, ജൂനിയര്‍ എസ്ഐ സുനില്‍ വി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: