ന്യൂദല്‍ഹി/തിരുവനന്തപുരം: ”ഞങ്ങള്‍ രാജേഷിന്റെ സഹോദരിമാര്‍… നിങ്ങള്‍ ഒറ്റയ്ക്കല്ല… ഞങ്ങളുണ്ട് കൂടെ…” ഇത് കേരളത്തില്‍ നിന്ന് മാത്രമുള്ള ശബ്ദമല്ല. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ എംപിമാര്‍ സിപിഎം ഭീകരതയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ശ്രീകാര്യം ബസ്തി കാര്യവാഹ് രാജേഷിന്റെ സഹോദരന് രാജീവിനയച്ച കത്താണിത്. കത്തിനൊപ്പം സിപിഎം ഭീകരതയ്ക്കെതിരെ രക്ഷാബന്ധന് നടത്താന്‍ രാഖിയും അയച്ചുനല്‍കിയിട്ടുണ്ട്.
കത്തില്‍ പറയുന്നത് ഇങ്ങനെ ”പ്രിയപ്പെട്ട രാജീവ് ഭയ്യാ, സഹോദരന് രാജേഷിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷമ ഘട്ടത്തിലാണ് താങ്കളെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ഇക്കാര്യം പറഞ്ഞുകൊള്ളട്ടെ, നിങ്ങള്‍ ഒറ്റയ്ക്കല്ല, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിങ്ങളുടെ സഹോദരിമാരായ ഞങ്ങള്‍ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും വിഷമങ്ങള്ക്കൊപ്പമുണ്ട്. ഞങ്ങള്‍ അയയ്ക്കുന്ന ഈ രാഖി ചരട് ഞങ്ങളുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും ബഹുമാനത്തിന്റെയും പ്രതീകമാണ്. നിങ്ങളുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി ഞങ്ങള്‍ അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. കേരളത്തിലെ മുഴുവന്‍ സഹോദരങ്ങളും സുരക്ഷിതരാകണമെന്ന ലക്ഷ്യമാണ് ഈ രാഖി ചരടിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
ആര്‍എസ്എസ്, ബിജെപി, ഐയുഎംഎല്‍, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലെ നിരവധി യുവാക്കളെയാണ് സിപിഎം താലിബാനിസം കൊലപ്പെടുത്തിയത്. ഈ അക്രമം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കുമെതിരാണ്. ഈ അക്രമത്തെ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ സഹോദരിമാരും ഒറ്റക്കെട്ടായി എതിര്‍ക്കണം. സിപിഎം താലിബാനിസത്തില്‍ കൊല്ലപ്പെട്ട എല്ലാ ഇരകള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അതിനോടൊപ്പം ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ ആക്രമണങ്ങളുടെയെല്ലാം ആഘാതം ആദ്യം ഏല്‍ക്കുന്നത് സ്ത്രീകള്‍ക്കാണ്. പുരുഷന്മാര് കൊല്ലപ്പെടുമ്പോള്‍ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്നത് വനിതകളാണ് അവരുടെ ദുരിതജീവിതം വിവരണാതീതമാണ്.
പ്രിയപ്പെട്ട രാജീവ്, നിങ്ങളെപ്പോലെ ധൈര്യശാലികളായ രാജേഷിന്റെ ഭാര്യ റീനയേയും അമ്മ ലളിതയേയും പോലെ രാജ്യത്തെ വിശ്വസിക്കുന്ന ഒരാളും പ്രതീക്ഷകള്‍ കൈവെടിയരുത്. ധൈര്യസമേതം പൊരുതി ജീവിക്കണം. അതിലൂടെ സമാധാനമുള്ള കേരളം പടുത്തുയര്‍ത്തണം. സ്വാതന്ത്ര്യത്തിനും സമാധാന ജീവിതത്തിനും വേണ്ടി ജീവന് ബലിയര്‍പ്പിച്ച രാജേഷിന്റെ സഹോദരിമാരാണ് ഞങ്ങളും. ഞങ്ങളുടെ ഓരോ ചിന്തയിലും രാജേഷിന്റെ അമ്മ ലളിതയും ഭാര്യ റീനയും സഹോദരി രാജിയും മക്കളായ ആദിത്യനും അഭിഷേകും എപ്പോഴുമുണ്ടാകും.
ഞങ്ങളെല്ലാം സിപിഎം താലിബാനിസത്തിനെതിരെ പൊരുതുന്നു. ഞങ്ങള്‍ നല്കുന്ന ഈ രാഖി ചരട് കേരളത്തിലെ എല്ലാ സ്വയംസേവകര്‍ക്കും സഹോദരങ്ങള്‍ക്കുമുള്ള രക്ഷാകവചമാണ്. സമാധാനത്തിന്റെ പ്രതീകമാണ്. ഈ രാഖി രാജേഷിന്റെ സ്മരണകള്‍ക്കു മുമ്പിലും കേരളത്തില്‍ സിപിഎം ആക്രമണങ്ങള്‍ക്കിരയായ ദളിത് സഹോദരങ്ങള്‍ക്കുവേണ്ടിയും സമര്‍പ്പിക്കുന്നു. സഹോദരാ ഹിമാലയം മുതല്‍ കന്യാകുമാരിവരെയുള്ള ഭാരതത്തിലെ സഹോദരിമാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്”.
ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാരായ റിത്തി പഥക്, സംബദിയാ ഉയ്ക്ക്, അഞ്ചുബാല, ഡോ. ഭാരതി ബന് ഷിയാ, മാലാ രാജലക്ഷ്മി ഷാ, രൂപാ ഗാംഗുലി, പ്രീതം മുണ്ഡെ, കേന്ദ്ര മന്ത്രി മന്‍സുക് മാണ്ഡവ്യയുടെ ഭാര്യ ഗീതാ ബെന്‍, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡണ്ട് വിനോദ് സോങ്കാറുടെ ഭാര്യ സംഗീത, രാജ്യസഭാ ചീഫ് വിപ്പ് നാരായണ്‍ ലാല്‍ പഞ്ചാരിയയുടെ ഭാര്യ സുമിത്ര, മുന്‍ എംപി തരുണ്‍ വിജയിയുടെ ഭാര്യ വന്ദന ബിഷ്ട് എന്നിവരാണ് കത്തും രാഖിയും രാജേഷിന്റെ സഹോദരന് രാജീവിന് അയച്ചു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: