ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി എം.എം മണി വിദേശ യാത്രയ്ക്ക് അനുമതി തേടി വിചാരണ കോടതിയില്‍ അപേക്ഷ നല്കി. ദക്ഷിണ കൊറിയയില്‍ പോകാനാണ് ഒക്ടോബര്‍ 23 മുതല്‍ 31 വരെ അനുമതി തേടിയിരിക്കുന്നത്. അഞ്ചേരി ബേബി വധക്കേസില്‍ തൊടുപുഴ ജില്ലാ കോടതി (നാല്) നടത്തിവന്ന നടപടികള്‍ മേയ് 24ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഇതിന് ശേഷം ജില്ലാ കോടതിയില്‍ വിദേശയാത്രയുടെ അനുമതിക്കായി അപേക്ഷ നല്കിയതും കോടതി അപേക്ഷ പരിഗണിച്ചതും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ബേബിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ജില്ല കോടതിയുടെ നടപടികള്‍ വിലയിരുത്തിയ ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ചേരി ബേബിയുടെ സഹോദരന് അഡ്വ. ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു. ബേബി വധക്കേസ് പത്തിന് വീണ്ടും കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: