തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയും പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിക്കുകയും ചെയ്ത മൂവര്‍ സംഘത്തെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കൊല്ലം ഇളമ്പല്വയല് കോട്ടവട്ടം സ്വദേശിയും പിറ്റിപി നഗര്‍ നമ്പര്‍——— 26, വൈറ്റ്ഗാര്ഡനില് താമസിക്കുന്ന വിനോദ് ( സനീഷ് 38), മലയം, വിഴവൂര്‍ സ്വദേശി നീറമണ്‍കര ശങ്കര്‍ നഗര്‍ ഷാരോണില്‍ താമസക്കുന്ന കമലു ( കമലേഷ് കൃഷ്ണ 32), കടകംപള്ളി ആനയറ വാര്‍ഡില്‍ ഒരു വാതില്‍ക്കോട്ട അഭിലാഷ് ഹൗസില്‍ ഹരി (36) എന്നിവരെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത് .
പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്കി കൊല്ലം സ്വദേശികളായ മുപ്പതോളം യുവാക്കളില്‍ നിന്ന് വന്‍ തുകകള്‍ ഇവര്‍ തട്ടിയെടുത്തിരുന്നു. പരാതിയെ തുടര്‍ന്ന് കണ്ട്രോള് റൂം ഏസി വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. സനീഷ് ആര്‍മി റിക്രൂട്ട്മെന്റുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തി ഗ്രൗണ്ട് ടെസ്റ്റ് പാസ്സായ യുവാക്കളോട് കുശാലന്വേഷണം നടത്തും.
തുടര്‍ന്ന് റിക്രൂട്ട്മെന്റ് നടത്തുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നു പറഞ്ഞ് ജോലിക്ക് താത്പര്യമുണ്ടെങ്കില്‍ വിളിക്കാന്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കും. ഉദ്യോഗാര്‍ത്ഥികളുടെ നമ്പര്‍ അയാളും വാങ്ങിയശേഷം താത്പര്യമുള്ളവരോട് രണ്ട് ദിവസം കഴിഞ്ഞ് വിളിക്കാന്‍ ആവശ്യപ്പെടും. സംശയം തോന്നി തിരികെ വിളിക്കാത്തവരെ അയാള്‍ അങ്ങോട്ട് വിളിച്ചു വലയിലാക്കുകയും ചെയ്യും.
തട്ടിപ്പ് മനസ്സിലാക്കാതെ വീണ്ടും പണം കൊടുക്കുന്നവരെ വിശ്വാസിലെടുത്തിരുന്നത് അവര്‍ക്ക് ജോലി ശരിയായ വ്യാജ രേഖകള്‍ കാണിച്ചായിരുന്നു. ഇത്തരത്തില്‍ രണ്ടു ലക്ഷം രൂപ വരെ കൈമാറിയ യുവാക്കളും ഉണ്ട്. പണമില്ലാത്തവരില്‍ നിന്ന് സ്വര്ണ്ണാഭരനങ്ങള് വരെ ഇയാള്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതോെടെയാണ് കമലേഷും ഹരിയുംകുടങ്ങിയത്.
വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്കായി അവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി അതില്‍ ഉപയോഗിക്കുന്നതിനാണ് ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സ്റ്റാമ്പുകള്‍ ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായ കമലേഷും ഹരിയും വ്യാജമായി നിര്‍മ്മിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പതിക്കുന്നതിനായി ഹോളോഗ്രാം മുദ്രകളും വ്യാജ സീലുകളും സ്വന്തമായാണ് നിര്‍മ്മിച്ചിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. ഇയാളില്‍ നിന്ന് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, പെന്‍ഡ്രൈവുകള്‍, പ്രിന്ററുകള്‍, റബ്ബര്‍ സ്റ്റാമ്പ് മെഷീന്, ലാമിനേഷന് മെഷീന് എന്നിവ കണ്ടെടുത്തിട്ടുണ്ട് വട്ടിയൂര്‍ക്കാവ്, കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, എന്നീ സ്റ്റേഷനുകളിലായി ഇരുപതോളം ഇത്തരത്തിലുള്ള കേസ്സുകള്‍ ഇവരുടെ പേരിലുണ്ട്.
ഡിസിപി അരുള്‍ ആര്.ബി. കൃഷ്ണയുടെ നേതൃത്വത്തില്‍, കണ്ട്രോള് റൂം ഏസി സുരേഷ് കുമാര്‍ വി, പൂജപ്പുര എസ്ഐമാരായ രാകേഷ്, മോഹനന്, ഷാഡോ എസ്ഐ സുനില്‍ ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: