കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്രുട്രോഫിയില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് വേമ്പനാട് ബോട്ട് ക്ലബ് ഇത്തവണ തുഴയെറിയുന്നത്. .പായിപ്പാടന് ചുണ്ടനിലാണ് ് പുന്നമടയില്‍ അങ്കം കുറിക്കുന്നത്. കുമരകത്തെ ഏറ്റവും പുതിയ ക്ലബാണ് വേമ്പനാട്.
ആദ്യ ജയം ജവഹര്‍ തായങ്കരിയിലായിരുന്നുവെങ്കില് കഴിഞ്ഞ വര്‍ഷം ജലരാജാവായ കാരിച്ചാല്‍ ചുണ്ടനിലാണ് വിജയം കൊയ്തത്. മുന്‍ വര്‍ഷത്തേത് പോലെ ടീമിന് കരുത്ത് പകരാന്‍ പട്ടാളക്കാരുമുണ്ട്.
2013-ല്‍ കന്നിപോരാട്ടത്തില്‍ തന്നെ വേമ്പനാട് ക്ലബ് വരവ് അറിയിച്ചിരുന്നു. അന്ന് ഇല്ലിക്കളം ചുണ്ടനില്‍ തുഴയെറിഞ്ഞ് നാലാം സ്ഥാനം നേടി.2014-ല്‍ ആനാരിയിലായിരുന്നു മത്സരിച്ചത്. ആറാം സ്ഥാനമാണ് ക്ലബ് സ്വന്തമാക്കിയത്. 2005, 2006, 2007 വര്‍ഷങ്ങളില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് പായിപ്പാടനില്‍ ഹാട്രിക് നേടിയതാണ്.
ഈ വര്‍ഷം ഹാട്രിക്കുമായി പുന്നമടയില്‍ നിന്ന് മടങ്ങുകയുള്ളുവെന്ന വാശിയിലാണ് ക്ലബ്.
ഇതിനായി ആഴ്ചകള്‍ക്ക് മുമ്പേ കോട്ടാത്തോട്ടിലും മുത്തേരിമടയിലുമായി പരിശീലിക്കുകയാണ്. ക്ലബിന്റെ ക്യാപ്റ്റന്‍ ജയിംസ്ുകുട്ടി ജേക്കബ് തെക്കേചിറയാണ്. ക്ലബിന്റെ പ്രസിഡന്റ് അജയ്ഘേ#ാഷ്, സെക്രട്ടറി ജയലാല്‍, ലീഡിംഗ് ക്യാപ്റ്റന്‍ മോനപ്പന്‍ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: