കടുത്തുരുത്തി: കടുത്തുരുത്തിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ നിര്‍മ്മിച്ച ബൈപ്പാസ് റോഡ് പണികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ കാട് കയറി.
കോട്ടയം എറണാകുളം റോഡിലെ പ്രധാന ടൗണായ കടുത്തുരുത്തിയിലെ ഗതാഗത കുരുക്കിന് പരിഹാരത്തിനായി കണ്ടെത്തിയ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം നിലച്ചിട്ട് മൂന്ന് വര്‍ഷങ്ങളായി. ബ്ലോക്ക് ജംഗ്ഷന് മുതല്‍ ഐടിസി ജംഗ്ഷന് വരെ നാല് കിലോമീറ്ററോളം ദൂരത്തില്‍ തീരദേശ റോഡിന് കുറുകേയാണ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചിരുന്നത്. ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.ഇതിന് തുടക്കം കുറിച്ച്ുകൊണ്ട് നിര്‍മ്മാണോത്ഘാടനവും നടത്തി.എന്നാല്‍ നിലവില്‍ ബൈപ്പാസ് റോഡ് ആരംഭിക്കുന്ന ഇരുവശങ്ങളിലുമായി മണ്ണടിച്ചത് മാത്രമാണ് ചെയ്യതിരിക്കുന്നത്.പലതരത്തിലുളള തടസ്സങ്ങള്‍ നേരിട്ട് തുടര്‍ന്നുളള നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു.റോഡിനാവശ്യമായ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബൈപ്പാസ് റോഡ് കടന്നു പോകുന്ന സ്ഥലത്തിന് കുറുകേയുള്ള വലിയതോടിനും ചുള്ളിത്തോടിനും മുകളിലൂടെ നിര്‍മ്മിക്കേണ്ട പാലങ്ങള്‍ സംബന്ധിച്ച് യാതൊരു ധാരണയും ബന്ധപ്പെട്ടവര്ക്കില്ലന്നാണ് നാട്ടുകാരും പറയുന്നു. കോടിക്കണക്കിന് സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭിച്ചത്. ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായാല്‍ കടുത്തുരുത്തിയില്‍ വന്‍വികസന കുതിപ്പിന് വഴിതെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: