തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു.
ഐസിടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിന് പിന്നിലും ഐഎച്ച്ആര്‍ഡിയില്‍ സ്ഥാനക്കയറ്റം നേടിയതിന് പിന്നിലും ക്രമക്കേടുണ്ടെന്ന് വി.ഡി. സതീശന് അദ്ധ്യക്ഷനായ നിയമസഭാ പ്രത്യേക സമിതിയുടെ റിപ്പോര്ട്ടിന്മേല് ഒരു വിജിലന്‍സ് എന്‍ക്വയറി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: