പാനൂര്‍: സമാധാന ചര്‍ച്ചകള്‍ക്കു പുല്ലുവില. മാക്കൂല്‍പീടികയില്‍ ബിജെപി നിയന്ത്രണത്തിലുളള കെടി.ജയകൃഷ്ണന് മാസ്റ്റര്‍ ബസ്കാത്തിരിപ്പ് കേന്ദ്രത്തിനു നേരെ സിപിഎം ബോംബേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമമുണ്ടായത്. ബോംബെറിഞ്ഞ ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡുകളും കൊടികളും നശിപ്പിക്കുകയായിരുന്നു. ടൗണില്‍ സ്ഥാപിച്ച കൊടിമരത്തിലെ പതാകകളും നശിപ്പിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ മുത്താറിപീടികയിലെ സുബില്‍ എന്ന ചിക്കുവിന്റെ നേതൃത്വത്തിലുളള ആറംഗസംഘമാണ് അക്രമത്തിനു പിന്നിലെന്ന് പാനൂര്‍ പോലീസിനു നല്കിയ പരാതിയില്‍ ബിജെപി ആരോപിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം നടത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് ജയദേവന് മൊകേരി ആവശ്യപ്പെട്ടു. കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ നാമധേയത്തിലുളള ബസ്ഷെല്‍ട്ടര്‍ തകര്‍ത്ത് നാട്ടില്‍ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് രാത്രിയുടെ മറവില്‍ സിപിഎം ശ്രമം. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: