അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യില്ലെന്ന് ശങ്കര്‍ സിംഗ് വഗേല അറിയിച്ചു. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും വഗേല പറഞ്ഞു. എ അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് ചെയ്യാനായി നിയമസഭയിലെത്തി. റിസോര്‍ട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന 44 എംഎല്‍എമാരെയാണ് നിയമസഭയില്‍ എത്തിച്ചത്. ബസില്‍ ഒരുമിച്ചാണ് എംഎല്‍എമാര്‍ വോട്ട് ചെയ്യാനായി എത്തിയത്. മൂന്ന് സീറ്റുകളിലേക്കാണ് മത്സരം. രണ്ടെണ്ണം ബിജെപി ജയിക്കും. ഇതില്‍ അമിത് ഷായും സ്മൃതി ഇറാനിയും പത്രിക നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ സീറ്റിനായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ്ങ് വഗേലയും ആറ് എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെ ഗുജറത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. അഹമ്മദ് പട്ടേലിനെതിരെ വഗേലയുടെ ബന്ധുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അസാധു വോട്ട് (നോട്ട) ഏര്‍പ്പെടുത്തിയതും കോണ്‍ഗ്രസ്സില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: