ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ തലവനുമായ ഹഫീസ് സെയ്ദിന്റെ അടുത്ത അനുയായികള്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഫഫീസിന്റെ അടുത്ത അനുയായി സെയ്ഫുള്ള ഖാലിദാണ് ഇതു സംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്.
‘മിലി മുസ്ലീം ലീഗ്’ എന്ന പേരിലുള്ള പാര്‍ട്ടിയുടെ ലക്ഷ്യം പാക്കിസ്ഥാനെ യഥാര്‍ത്ഥ ഇസ്ലാമിക രാജ്യമാക്കുക എന്നതാണെന്നും ഖാലിദ് വ്യക്തമാക്കി. രണ്ട് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഹഫീസ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് അനുയായികള്‍ പുത്തന്‍ പാര്‍ട്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ലാഹോറിലെ പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ അഴ്ചകള്‍ നീണ്ട സമ്മേളനത്തിന് പിന്നാലെയാണ് പാര്‍ട്ടി രൂപീകരണമെന്ന് ഖാലിദ് പറഞ്ഞു. പാര്‍ട്ടിയുടെ രജിസ്ട്രേഷന് വേണ്ടി ഉടന്‍ തന്നെ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിക്കുമെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: