അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലായി. കോണ്‍ഗ്രസ് ക്യാമ്പിലുണ്ടായിരുന്ന 44 എംഎല്‍എമാരില്‍ രണ്ടു പേര് ബിജെപിക്ക് വോട്ട് ചെയ്തു. കൂടാതെ ശങ്കര്‍ സിംഗ് വഗേല ഉള്‍പ്പടെയുള്ള ഏഴ് പേരും ബിജെപിക്ക് വോട്ട് ചെയ്തു.
റിസോര്‍ട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന 44 എംഎല്‍എമാരെ ഇന്ന് രാവിലെയാണ് നിയമസഭയില്‍ എത്തിച്ചത്. ബസില്‍ ഒരുമിച്ചാണ് എംഎല്‍എമാര്‍ വോട്ട് ചെയ്യാനായി എത്തിയത്. രണ്ട് അംഗങ്ങളുള്ള എന്‍സിപിയുടെ ഒരംഗം ബിജെപിക്ക് വോട്ട് ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിച്ച് കണ്ഡല് ജഡേജയാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ജെഡിയു എംഎല്‍എയും ബിജെപിക്ക് വോട്ട് ചെയ്തു. ഇതോടെ കോണ്‍ഗ്രസ് പരാജയഭീതിയിലായി.
മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ്ങ് വഗേലയും ആറ് എംഎല്‍എമാരും നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ ഗുജറത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയി. അഹമ്മദ് പട്ടേലിനെതിരെ വഗേലയുടെ ബന്ധുവിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് അസാധു വോട്ട് (നോട്ട) ഏര്‍പ്പെടുത്തിയതും കോണ്‍ഗ്രസ്സില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: