വാഷിങ്ടണ്‍: ഇന്ത്യ അവരുടെ താല്പര്യങ്ങള് അടിചേല്പ്പിക്കുകയാണെന്നാണ് ചൈന കരുതിയതെന്ന് അമേരിക്കന്‍ വിദഗ്ധന്‍ ബോണി എസ് ഗ്ലാസ്റ്റര്‍. പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
അമേരിക്കയേയും ജപ്പാനേയും കൂട്ടുപിടിച്ച് ഇന്ത്യ തങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടു വരാന്‍ ശ്രമിച്ചെന്ന് കരുതിയ ചൈന മോദിയെ ഇന്ത്യന്‍ തല്പര്യങ്ങള്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു നേതാവായി മാത്രമാണ് കണ്ടതെന്നും ഗ്ലാസ്റ്റര്‍ പറഞ്ഞു.
വളരെ നേരത്തെ തന്നെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. ചൈനീസ് തല്പര്യങ്ങളെ വെല്ലുവിളിക്കുന്ന നയമല്ല ഇന്ത്യയ്ക്കുള്ളതെന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ജിന്‍പിങ് ഇത്തരമോരു നീക്കം നടത്തിയതെന്നും ഗ്ലാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചൈനയ്ക്ക് തന്നെയാണ് കൂടുതല്‍ നേട്ടമെന്ന കാര്യം അവര്‍ ചിന്തിക്കുന്നില്ല. ഇന്ത്യയെ പ്രധാന വെല്ലുവിളിയായിട്ടാണ് കഴിഞ്ഞ കുറെ കാലമായി ചൈന കാണുന്നത്. ഇന്ത്യയെ വളരുന്ന ശക്തിയായി കരുതുന്ന ചൈനയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കയുണ്ടായിരുന്നെന്നും ഗ്ലാസ്റ്റര്‍ പറഞ്ഞു.
ചൈനയ്ക്ക് ഇന്ത്യയുടെ സൈനിക ബലത്തെ ഭയമില്ലെങ്കിലും രാഷ്ട്രീയപരമായ നീക്കത്തെ ഭയമുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം തങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ പോന്നതാണെന്ന് ചൈനയ്ക്ക് അറിയാമെന്നും ഗ്ലാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ഭാട്ടാനില് ചൈന റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചത് ഇന്ത്യ തടഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വഷളായത്. തുടര്‍ന്ന് ദോക് ലാമില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: