ഇരിട്ടി: എപിഎല്ലില്‍ നിന്നും ബിപിഎല്ലിലേക്ക് മാറാന്‍ ഇരിട്ടി താലൂക്കില്‍ 1500 ല്‍ ഏറെ പേര് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞതായി സപ്ലൈ ഓഫിസര്‍. ഓരോ ദിവസം കഴിയുന്തോറും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷയുമായി എത്തുന്നവരുടെ എണ്ണം പെരുകുകയാണെന്നു സപ്ലൈ ഓഫീസര്‍ നൗഷാദ് പറഞ്ഞു. അതേസമയം മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായി സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മിന്നല്‍ പരിശോധനയും ആരംഭിച്ചു. പരിശോധനയില്‍ മുപ്പതോളം കണ്ടെത്തി ജനറല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ കഴഞ്ഞതായും അധികൃതര്‍ പറഞ്ഞു.
എപിഎല്ലില്‍ നിന്നും , ബിപിഎല്ലിലേക്കും , തിരിച്ചും മാറുന്നതിനും അനര്‍ഹര്‍ക്ക് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും സ്വയം ഒഴിവാക്കുന്നതിനും അപേക്ഷ നല്‍കുന്നതിന് ഇപ്പോള്‍ സമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പുതിയ റേഷന്‍ കാര്‍ഡുകളില്‍ തിരുത്തല്‍ വരുത്തുന്നതിനും സംവിധാനമില്ല. സംസ്ഥാനത്തു മുഴുവന്‍ ഇപ്പോള്‍ റേഷന്‍കാര്‍ഡുകളുടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഇതില്‍ എന്തെങ്കിലും തീരുമാനത്തിന് സാദ്ധ്യതയുള്ളൂ.
വരുമാന നികുതി അടക്കാത്തവര്‍, ആയിരം സ്ക്വയര്‍ഫീറ്റില്‍ താഴെ വീടുള്ളവര്‍, ഇരുപത്തി അയ്യായിരം രൂപയില്‍ താഴെ മാസ വരുമാനമുള്ളവര്‍, കരള്‍, വൃക്ക രോഗ ബാധിതര്‍, വിധവകള്‍ എന്നിവരെയാണ് ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ എടുത്ത ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷക്കൊപ്പം നല്‍കണം. എന്നാല്‍ വെള്ളപ്പേപ്പറില്‍ രേഖകളൊന്നും ഹാജരാക്കാതെ ആണ് അധികപേരും അപേക്ഷ സമര്‍പ്പിച്ചിരുന്നത് എന്നി അധികൃതര്‍ പറഞ്ഞു.
ഇപ്പോള്‍ കിട്ടിയ അപേക്ഷ പ്രകാരം ബി പി എല്‍ വിഭാഗത്തില്‍ നിന്നും പൊതു വിഭാഗത്തിലേക്ക് മാറാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ 403 പേരാണ്. ഇതില്‍ 115 പേര് സര്‍ക്കാര്‍ ജീവനക്കാരും , 23 പേര് പെന്ഷന് കാരും 265 പേര് മറ്റ് വിഭാഗങ്ങളില്‍ പെട്ടവരുമാണ്. സബ്സിഡി ആനുകൂല്യം കൈപ്പറ്റുന്ന അനര്‍ഹരില്‍ 203 പേര് പൊതു വിഭാഗത്തിലേക്ക് മാറുവാനും സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സബ്സിഡി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ 132 പേര് സര്‍ക്കാര്‍ ജീവനക്കാരും 25 പേര് പെന്‍ഷന്‍കാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: