അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ചത് ഉന്നത ഉദ്യോഗസ്ഥനെന്ന് ആക്ഷേപം. പ്രദേശത്തെ അറിയപ്പെടുന്ന ഇടതു നേതാവിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.
ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കായിരുന്നു ആദ്യം അന്വേഷണ ചുമതല. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസില്‍ നിന്ന് ആറു പോലീസുകാരെയും അമ്പലപ്പുഴ സ്റ്റേഷനില്‍ നിന്ന് മൂന്നു പോലീസുകാരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്റെ ഓഫീസിലെ ആറു പോലീസുകാരെ ഇദ്ദേഹം നിര്ജ്ജീവമാക്കിയെന്നാണ് ആക്ഷേപം. ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. അതിനിടെ ഉന്നത ഉദ്യോഗസ്ഥന് സ്ഥലംമാറിപോകുകയും ചെയ്തു.
ഭക്തജന പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് അന്വേഷണച്ചുമതല അമ്പലപ്പുഴ പോലീസിന് കൈമാറിയെങ്കിലും പുരോഗതിയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഭക്തര്‍ ഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: