അഹമ്മദാബാദ്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിന് ജയം. എതിര്‍സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ബല്‍വന്ത്സിങ് രാജ്പുട്ടിനെ 44 വോട്ടിനാണ് പട്ടേല്‍ തോല്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥികളായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേല്‍ വിജയം നേടിയത്. 44 വോട്ടുകള്‍ നേടിയാണ് അദ്ദേഹത്തിന്റെ വിജയം.
നേരത്തെ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമീഷന് റദ്ദാക്കിയിരുന്നു. ഇതോടെയാണ് പട്ടേലിന്റെ വിജയത്തിന് കളമൊരുങ്ങിയത്. എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് നല്കിയ പരാതിയിലായിരുന്നു കമീഷന്റെ നടപടി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടിയത്.
ബി.ജെ.പിയുടെ ബീഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ ഏക എം.എല്‍.എയും ബി.ജെ.പിയെ കൈവിട്ട് അഹ്മദ് പട്ടേലിന് വോട്ട് ചെയ്തിരുന്നു. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്തത്. ശങ്കര്‍ സിങ് വഗേലയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് വിമതര്‍ ബി.ജെ.പിയെ പിന്തുണച്ചുവെങ്കിലും ജെ.ഡി.യു – എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയോടെ അഹമ്മദ് പട്ടേലിന് വിജയിക്കാനുള്ള 45 വോട്ട് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
രണ്ടെണ്ണത്തില്‍ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ഗാന്ധിനഗറിലെ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഹാളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 176 എം.എല്‍.എ.മാരും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ കരംഷി പട്ടേല്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്.
കൂറുമാറ്റ ഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന 44 എം.എല്‍.എമാരെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അഹമ്മദാബാദില്‍ എത്തിച്ചിരുന്നത്. ബംഗളൂരുവില്‍നിന്ന് തിരിച്ചെത്തിച്ച സ്വന്തം എം.എല്‍.എ.മാരെ ആനന്ദിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ ബസിലാണ് വോട്ടിങ്ങിനായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: