പന്തളം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പന്തളത്ത് ദുരിതജീവിതം. ബംഗാളികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് പന്തളത്തുള്ളത്. കടയ്ക്കാട്, മങ്ങാരത്തു മുട്ടാര്‍, തേവാല എന്നിവിടങ്ങളിലാണ് ഇവരിലേറെയും വാടകയ്ക്കു താമസിക്കുന്നത്.
ഒരു മുറിയില്‍ എട്ടും പത്തും പേരെയാണ് മിക്ക കെട്ടിടമുടമകളും താമസിപ്പിക്കുന്നത്. 500 രൂപ മുതല്‍ 750 രൂപ വരെയാണ് ഇവരില്‍നിന്നും തലയെണ്ണി ഈടാക്കുന്നത്.പലയിടങ്ങളിലും വൃത്തിഹീനമായ ഷെഡുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. മിക്കയിടങ്ങളിലും ശൗചാലയങ്ങളും പരിമിതമാണ്. ഉള്ളതു തന്നെ തീര്‍ത്തും വൃത്തിരഹിതവുമാണ്. പലയിടത്തും വിസര്‍ജ്യങ്ങള്‍ താമസിക്കുന്നതിനു സമീപം തന്നെഇവര്‍ കുഴിയെടുത്ത് മണ്ണിട്ടു മറവു ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇവര്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും നാട്ടുകാര്‍ക്ക് വലിയ തലവേദനയാകുന്നതായും പരാതികളുയരുന്നു. കെട്ടിടമുടമകളുടെ അറിവോടുകൂടിത്തന്നെയാണ് മാലിന്യങ്ങളിങ്ങനെ നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തള്ളുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ആളുകളെ കൂട്ടമായി വാടകയ്ക്ക് താമസിപ്പിക്കുന്ന വിവരം നഗരസഭയേയോ മറ്റ് അധികാരികളെയോ മിക്കവരുംഅറിയിക്കുന്നില്ലെന്നാണ് വിവരം. നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാതെ അനധികൃതമായാണ് മിക്കവരും അന്യസംസ്ഥാന തൊഴിലാളികളെ വാടകയ്ക്കു താമസിപ്പിച്ചിരിക്കുന്നത്.
വാടകയ്ക്കു താമസിപ്പിച്ചിരിക്കുന്നവരുടെ വിവരം പോലീസ് സ്റ്റേഷനിലറിയിക്കണമെന്ന നിര്‍ദ്ദേശവും കൃത്യമായി പാലിക്കാറില്ല. ലേബര്‍ ഓഫീസില്‍ നിന്നും അന്വേഷണത്തിനെത്തിയാലും വിവരം നല്‍കില്ല. താമസക്കാരുടെ കൃത്യമായ എണ്ണം പറയുകയില്ല എന്നതു തന്നെയല്ല, താമസക്കാര്‍ നാട്ടില്‍ പോയി എന്നു കള്ളം പറഞ്ഞ് ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുകയാണ് മിക്ക കെട്ടിടമുടമകളും ചെയ്യുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ വാടകക്കാരെ പങ്കെടുപ്പിക്കാനും കെട്ടിടമുടമകള്‍ താല്പര്യം കാണിക്കാറില്ല. ഉളമയില്‍ പട്ടികജാതി ഹോസ്റ്റലിനു സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്തു നടത്തിയ രാത്രികാല പരിശോധനയില്‍ ഒരാള്‍ക്കു മന്തുരോഗം സ്ഥിരീകരിച്ചത് അടുത്ത കാലത്താണ്.
ഇതരസംസ്ഥാനതൊഴിലാളികളെ പ്പറ്റി കൃത്യമായഎണ്ണമോ മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തത് പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.ജില്ലയില്‍ അടുത്തിടെ കോളറാബാധിച്ച് ഇതരസംസ്ഥാനതൊഴിലാളി മരിച്ചിരുന്നു. ജില്ലയില്‍ നിന്നും തുരത്തിയ പലപകര്‍ച്ചവ്യാധികളും വീണ്ടും ജില്ലയിലെത്തിയത് ഇതര സംസ്ഥാനതൊഴിലാളികളിലൂടെയാണെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: