മലപ്പുറം: കോട്ടക്കല്‍ അല്‍മാസ് ആശുപത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മരിച്ച രോഗിയെ അല്‍മാസില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്ന രീതിയിലുള്ള വാര്‍ത്തയാണ് ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയവയില്‍ പ്രചരിപ്പിക്കുന്നത്. ജൂലൈ 18ന് അത്യാസന്ന നിലയില്‍ ഒരു രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കിഡ്നിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു. ഡയാലിസിസിന് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല.
എന്നാല്‍ 31ന് രോഗം മൂര്‍ച്ഛിച്ചു. ഒന്നെങ്കില്‍ ഡയാലിസിസ് നടത്തണം അല്ലെങ്കില്‍ രോഗിയെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഡയാലിസിസ് നടത്താന്‍ ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ രോഗി മരണപ്പെട്ടു. ഇത് ഡോക്ടറുടെ പിഴവാണെന്ന് ആരോപിച്ച് ചില ആളുകള്‍ അന്ന് ബഹളം ഉണ്ടാക്കിയിരുന്നു.
ഈ ബഹളത്തിന്റെ വീഡിയോ പകര്‍ത്തിയാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും ഇതിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ കോടതിയെ സമീപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ.റിയാസ് മൊയ്തീന്, മാനേജര്‍ പി.എ.നിസാര്‍, അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.വി.മുഹമ്മദ് നിയാസ്, അക്കാദമിക് ഡയറക്ടര്‍ എം.ജൗഹര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: