ആലപ്പുഴ: പഴങ്ങള്‍ക്കു തീവില. ഞാലിപ്പൂവന് കിലോഗ്രാമിന് 80 രൂപയും പാളയന്കോടന് 50 രൂപയും കവിഞ്ഞു. തിരിവു കായ്കളായി കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്ന അത്ര മെച്ചമല്ലാത്ത തരത്തിനാണിപ്പോള് അമിത വില.
നല്ല കായ്കള്‍ ലഭ്യമല്ലതാനും. ഇത്തരം പഴങ്ങള്‍ ഞാലിപ്പൂവന് 30 രൂപയ്ക്കും പാളയന്തോടന് 20 രൂപയ്ക്കും താഴെ സാധാരണഗതിയില്‍ ലഭ്യമാകേണ്ടതാണ്. ആവശ്യമുള്ള പഴങ്ങള്‍ നാട്ടില്‍ പ്രാദേശികമായി ലഭ്യമല്ല. പഴങ്ങള്‍ തമിഴ്നാട്ടില്‍ നിന്നു എത്തുന്നില്ലെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. വില കുതിച്ചുയരുന്നതിനാല്‍ ചെറുകിട കച്ചവടക്കാര്‍ കുലകള്‍ വില്പനയ്ക്കായി എടുത്തുവയ്ക്കുന്നുമില്ല.
ഇങ്ങനെ പോയാല്‍ ഓണ ആഴ്ചകളാകുമ്പോള്‍ ഞാലിപ്പൂവന്, പാളയന്കോടന് പഴങ്ങളുടെ വില നൂറു രൂപയിലേക്കെത്താന്‍ സാദ്ധ്യത കാണുന്നതിനാല്‍ സര്‍ക്കാര്‍ വിപണിയില്‍ അടിയന്തരമായി ഇടപെടണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: