കൊഴിഞ്ഞാമ്പാറ: അതിര്‍ത്തി കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘത്തിലെ രണ്ട് പേര് പോലീസ് പിടിയില്‍.
ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന സംഘത്തിലെ രണ്ടു പേരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. അമ്പാട്ടു പാളയം സ്വദേശി ആറുമുഖന്‍,ചിറ്റൂര്‍ പാലപ്പള്ളം സ്വദേശി സത്യന് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കരിമണ്ണിലെ മൃഗസംരക്ഷണ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുന്ന നാലംഗ സംഘത്തിലെ രണ്ട് പേരാണിവരെന്ന് പോലീസ് പറഞ്ഞു. പനയൂര്‍ അത്തിക്കോട് സ്വദേശികളായ കലാധരന്‍, സുരേഷ് ബാബു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ കലാധരന്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്ന് കാലികളുമായി കേരളത്തിലേക്കെത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തുകയായിരുന്നവരാണ് പിടിയിലായ പ്രതികള്‍. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: