കൊച്ചി: നടി തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ ജില്ലാ ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍സുനിക്ക് ഉപാധികളോടെ ജാമ്യം. കേസില്‍ പ്രതികളായ വിഷ്ണു, വിജേഷ്, മേസ്തിരി സുനില്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.
ഫോണ്‍ ഉപയോഗിച്ച കേസില്സുനിക്ക് ജാമ്യം ലഭിച്ചുവെങ്കിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പുറത്തിറങ്ങാനാകില്ല. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
20,000 രൂപയുടെയുടെയും രണ്ട് ആള് ജാമ്യത്തിലുമാണ് നാലുപേര്‍ക്കും ജാമ്യം അനുവദിച്ചത്. വിഷ്ണു, വിജേഷ്, മേസ്തിരി സുനില്‍ എന്നിവര്‍ പുറത്തിറങ്ങാം. ഇവര്‍ ജില്ല വിട്ടുപോകാനോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല. കുറ്റപത്രം നല്‍കുന്നത് വരെ ആഴ്ചയില്‍ രണ്ട് പ്രവാാേശ്യം കാക്കനാട് ഇന്‍ഫോപാര്‍ക്ക് സിഐ മുമ്പാകെ ഹാജരാകണം.
ജയിലില്‍ തുടരുന്ന സുനി ഈ കേസില്‍ ജാമ്യം ലഭിച്ച മറ്റ് പ്രതികളുമായി ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ നിബന്ധകളോടെയാണ് ജാമ്യം. സുനിക്ക് വേണ്ടി അഡ്വ.ബി എ ആളൂര്‍ ഹാജരായി.
നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സുനി നടന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയേയും നടന് നാദിര്‍ഷായേയും കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയവരടക്കമുള്ളവരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു.
ജയിലില്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഫോപാര്‍ക്ക് പോലീസ് സുനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: