കോട്ടയം: അഞ്ച് മാസമായി മുടങ്ങി കിടന്ന നെല്ലിന്റെ വില ശക്തമായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് കൊടുക്കാന്‍ നടപടിയായി.
സഹകരണ ബാങ്കുകള്‍, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ എന്നിവടങ്ങളില്‍ നിന്ന് വായ്പയെടുത്താണ് തുക വിതരണം ചെയ്യുന്നത്. മൊത്തം 60 കോടി രൂപയോളമാണ് വായ്പയെടുത്തിരിക്കുന്നത്. ജില്ലയില്‍ മാത്രം 31 കോടി രൂപ കൊടുക്കാനുണ്ട്. അതേ സമയം രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന പമ്പിംഗ് സബ് സിഡിയുടെ കാര്യത്തില്‍ തീരുമാനമായില്ല.
പാലക്കാട്, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് ,കാനറ ബാങ്ക്എന്നിവടങ്ങളില് നിന്നാണ് കര്‍ഷകര്‍ക്ക് വില കൊടുക്കാന്‍ വായ്പെയുത്തതെന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നെല്ല് കൊടുത്ത് അഞ്ച് മാസമായി്ട്ടും നെല്ല് വില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായിരുന്നു. പാട്ടകര്ഷകരയായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. പലരും ആത്മഹത്യയുടെ വക്കിലായിരുന്നു. ഇതിനെ തുടര്‍ന്ന് അയ്മനം, നാട്ടകം, ആര്‍പ്പുക്കര മേഖലകളിലെ കര്‍ഷകര്‍ സമര പരിപാടികള്‍ തുടങ്ങിയിരുന്നു.
അതേ സമയം ഇപ്പോള്‍ വായ്പയെടുത്തുവെങ്കിലും തുക കര്‍ഷകരുടെ അക്കൗണ്ടില്‍ വരാന്‍ സമയമെടുക്കുമെന്നാണ് വിവരം. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്ഷകരാണെങ്കില് അവര്‍ക്ക് വേഗം പണം ലഭിക്കും. ഇത് പ്രയോജനപ്പെടുക തൃശൂര്‍, പാലക്കാട് മേഖലകളിലെ കര്‍ഷകര്‍ക്കാണ്. സഹകരണബാങ്കുകളില്‍ നിന്ന് പണം അവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കും.
കോട്ടയം ജില്ലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും സ്റ്റേറ്റ് ബാങ്കിനെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ വായ്പയെടുത്ത ബാങ്കുകളില്‍ പുതിയതായി അക്കൗണ്ട് എടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
നെല്ല് വില ലഭിക്കാതെയിരുന്നത് മൂലം പുഞ്ചകൃഷി ഒരുക്കങ്ങള്‍ മന്ദഗതിയിലാണ്. പമ്പിംഗ് സബ് സിഡി ലഭിക്കാത്തതും കാര്‍ഷിക മേഖലയെ തളര്്ത്തിയിട്ടുണ്ട്. നാല് കോടി രൂപയോളമാണ് പമ്പിംഗ് തുകയായി കൊടുക്കാനുള്ളത്. വെള്ളം വറ്റിക്കാന്‍ കരാറെടുത്തവരാണ് കെണിയിലായത്.
അതേ സമയം കേന്ദ്ര സര്‍്ക്കാരിന്റെ വിഹിതമടക്കം പമ്പിംഗ് സബ് സിഡിക്ക് അനുവദിച്ച തുക കൃഷി വകുപ്പ് അകാരണായി പിടിച്ച് വച്ചുരിക്കുകയാണെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: