തൊടുപുഴ: പുരുഷന്മാരെ ചാറ്റിങിലൂടെ വലയിലാക്കി മോഷണം നടത്തുന്ന യുവാവിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നീക്കം ആരംഭിച്ചു. ഇത് സംബന്ധിച്ച് ഇന്നലെ തൊടുപുഴ പോലീസ് കോടതിയില്‍ അപേക്ഷ നല്കി.
ഇന്ന് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസപറമ്പ് മാളിയേക്കല്‍ വീട്ടില്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍(29) ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ വലയിലായത്. യുവാക്കളെ പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ച് മോഷണം നടത്തി വന്നിരുന്ന പ്രതിയെ ചാറ്റിങ്ങിലൂടെ തന്നെ പോലീസ് കുടുക്കുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ പലരുമായും ചങ്ങാത്തം സ്ഥാപിച്ച ശേഷം ഇവരുടെ അടുത്ത് നേരിട്ടെത്തി തട്ടിപ്പ് നടത്തുകയായിരുന്നു രീതി. ഇത്തരത്തില്‍ ഇയാള്‍ പലരെയും കബളിപ്പിച്ചതായി വിവരമുണ്ടെങ്കിലും മാനഭയത്തെ ഭയന്ന് ആരും പരാതി നല്‍കാത്തത് കേസില്‍ തിരിച്ചടിയാകുകയാണ്.
തൊടുപുഴ സ്വദേശിയായ യുവാവിി
ന്റെ പരാതിയിലാണ് അറസ്റ്റ്. ലാപ്ടോപ്പ്, രണ്ട് മൊബൈല്‍, 4 എറ്റിഎം കാര്‍ഡ്, 6000 രൂപ പണം, എറ്റിഎം കാര്‍ഡില്‍ നിന്നും പിന്‍വലിച്ച 5000 രൂപ, പവര്‍ബാങ്ക് എന്നിവയാണ് പ്രതി യുവാവില്‍ നിന്നും അപഹരിച്ചത്. പിന്നീട് ലാപ്ടോപ്പിലെ വിവരങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കുന്നത്. ഗ്രിന്ഡ്രര് എന്ന ആപ്പ് വഴിയാണ് പ്രതി യുവാവിനെ വലയിലാക്കിയത്.
പ്രതിയുടെ പക്കല്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തെങ്കിലും ബാക്കിയുള്ളവ കണ്ടെത്താനായിട്ടില്ല. ഇവയെല്ലാം തമിഴ്നാട് മധുരയിലുള്ള കുടുംബവീട്ടിലാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് കണ്ടെത്താനാണ് പോലീസ് നീക്കം ആരംഭിച്ചിരിക്കുന്നത്. തൊടുപുഴ എസ്ഐ വി സി വിഷ്ണുകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: