രാജാക്കാട്: ഹൈറേഞ്ചിലെ ദേശീയപാത വികസനം സാക്ഷാല്‍ക്കാരത്തിലേയ്ക്ക്. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിര്‍മ്മാണ പ്രവത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
അതിന്റെ ഭാഗമായി ഗ്യാപ് വ്യൂ പോയിന്റില്‍ ഭൂമിപൂജ നടത്തി. അജിശാന്തികളാണ് ഭൂമി പൂജ നടത്തിയത്. വിനോദ സഞ്ചാരികളുടേതടക്കം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടുന്നുപോകുന്ന കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ ഏറെ അപകടക്കെണിയായ ഭാഗമാണ് മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗം.
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകുവാന്‍ കഴിയുന്നത്. റോഡിന്റെ മുകള്‍ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വലിയ പാറകള്‍ പൊട്ടിച്ചു വേണം റോഡിന് വീതി കൂട്ടി നിര്‍മ്മിക്കാന്‍. നിര്‍മ്മാണ ഘട്ടത്തില്‍ പാറ പൊട്ടിക്കുന്ന ദിവസങ്ങളില്‍ പ
കല് സമയം മൂന്നാറില്‍ നിന്നും, പൂപ്പാറയില്‍ നിന്നും, ബോഡിമെട്ടില്‍ നിന്നും ഗ്യാപ്റോഡ് വഴിയുള്ള ഗതാഗതം മറ്റു റോഡുകളിലൂടെ തിരിച്ച് വിട്ടാണ് ജോലികള്‍ നടത്തുവാന്‍ നാഷണല്‍ ഹൈവേ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. പത്തു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്താണ് 42.78 കിലോമീറ്റര്‍ ദൂരത്തില്‍ തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ട് വരെ റോഡ് നിര്‍മ്മിക്കുന്നത്.
ഇരുനൂറ്റി അറുപത്തിയെട്ട് കോടി രൂപക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്. രണ്ട് വര്‍ഷമാണ് കാലാവധിയുള്ളതെങ്കിലും കാലാവധിയ്ക്ക് മുമ്പ് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുവാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി റോഡരികിലെ കാടുകള്‍ നീക്കി വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര മന്ത്രിയുടെ സമയം ലഭിക്കുന്നതനുസരിച്ച് വിപുലമായ രീതിയില്‍ നിര്‍മ്മാണോദ്ഘാടനം നടത്തുന്നതിനാണ് അധിക
ൃതര് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: