തൊടുപുഴ: ദേശീയവിര വിമുക്ത ദിനാചരണത്തോടനുബന്ധിച്ച് നാളെ ജില്ലയില്‍ വിരവിമുക്ത ദിനാചരണം നടത്തുമെന്ന് ഇടുക്കി ഡിഎംഒ ഡോ. ടി ആര് രേഖ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് ജില്ലയില്‍ ഒന്നിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 240734 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.
സര്‍ക്കാര്‍ എയ്ഡഡ് അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അംഗന്‍വാടികളിലെയും ഡേകെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കാണ് ഗുളികകള്‍ നല്‍കുന്നത്. 457 ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലും 190 പ്രൈവറ്റ് സ്കൂളുകളിലും 1555 അംഗന്‍വാടികളിലും ഗുളിക വിതരണം നടത്തും.
ഒന്നു മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അംഗന്‍വാടിയിലും 6 മുതല്‍ 19 വയസുവരെ സ്കൂളുകളിലും വെച്ചാണ് ഗുളിക വിതരണം നടത്തുന്നത്. ഒന്നുമുതല്‍ രണ്ടുവയസുവരെ പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് നല്‍കണം. രണ്ടു മുതല്‍ 19 വയസുവരെ ഒരു ഗുളിക ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിനൊപ്പം ചവച്ചരച്ച് കഴിക്കണം.
മണ്ണില്‍ കളിക്കുന്നതിലൂടെയ
ും ശുചിത്വമില്ലായ്മയിലൂടെയും നല്ല വണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡിഎംഒ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ സുഷമ, മാസ് മീഡിയ ഓഫീസര്‍ അനില്‍കുമാര്‍, തങ്കച്ചന് ആന്റണി, ഗീതാകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: