ന്യൂദല്‍ഹി: ദോശമാവ് മുതല്‍ ഗ്യാസ് ലൈറ്റര്‍ വരെയുള്ള അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് സൂചന. ഇവയുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ സജീവ പരിഗണനയിലാണ്. ഇരുപത്തി നാല് ഉത്പന്നങ്ങളുടെ വിലയാണ് കുറയുക. സപ്തംബറില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകും.
വില കുറയുന്നവ: വാളന്‍പുളി, വറുത്ത കടല, പിണ്ണാക്ക് (നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്ക്കും.) ഐസ്ക്രീമില് ഉപയോഗിക്കുന്ന കസ്റ്റാര്‍ഡ് ക്രീം(നികുതി 28ല്‍ നിന്ന് 12 ശതമാനമാക്കും) ദോശമാവ്(18ല്‍ നിന്ന് 12 ശതമാനമാക്കും).
ധൂപ ബത്തി, ധൂപ് തുടങ്ങിയ വസ്തുക്കളുടെ നികുതി 12 ല്‍നിന്ന് അഞ്ചു ശതമാനമാക്കും. അഗര്‍ബത്തിക്ക് അഞ്ചു ശതമാനമാണ് നികുതി. പ്ളാസ്റ്റിക് റെയിന്‍കോട്ട്, റബ്ബര്‍ ബാന്‍ഡ്, നെല്ല് കുത്ത് മില്ലില്‍ ഉപയോഗിക്കുന്ന റബര്‍ റോളുകള്‍, കമ്പ്യൂട്ടര്‍ മോനിറ്ററുകള്‍, അടുക്കളയിലെ ഗ്യാസ് ലൈറ്ററുകള്‍ തുടങ്ങിയവയുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കും.
സാരി ഫോള്‍, കോര്ഡുറോയി തുണികള്‍ എന്നിവയുടേത് 12 ല്‍നിന്ന് അഞ്ചു ശതമാനമാക്കും. ചൂലുകള്‍, വൃത്തിയാക്കാനുള്ള ബ്രഷുകള്‍. എന്നിവയുടെ അഞ്ചു ശതമാനം നികുതി പൂര്‍ണ്ണമായും എടുത്തുകളയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: