പൂനെ: ജഗ്ലി മഹാരാജ് റോഡിന് സമീപം നിര്മ്മാണമാരംഭിച്ചിരിക്കുന്ന മുസ്ലി പള്ളിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ഹിന്ദു – മുസ്ലീം സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹിന്ദു സംഘടനകള്‍ പൂനെ പോലീസിനോട് ആവശ്യപ്പെട്ടു. പള്ളിതര്ക്കവുമായുണ്ടായ പ്രകോപനമാണോ പൂനെ സ്ഫോടന പരമ്പരക്ക് പിന്നിലുള്ളതെന്ന് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പള്ളിയുടെ നിര്‍മാണങ്ങളില്‍ ഹിന്ദുക്കള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിനുള്ള സന്ദേശമായിരിക്കാം അക്രമമെന്ന് സംഘടന പോലീസിനോട് പറഞ്ഞത്. സമസ്താ ഹിന്ദു അഗതി, പൂനെ നഗര്‍ ഹിന്ദു സഭ, തുടങ്ങി ഏഴോളം ഹിന്ദു സംഘടനകളാണ് ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് കാട്ടി പൂനെ പോലീസിന് അപേക്ഷ സമര്‍പ്പിച്ചത്.
പള്ളി തര്‍ക്കത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി സി പി മക്രാന്ത് റാണ്ടെ പറഞ്ഞു. ഇസ്ലാമിക സംഘടനയിലെ ചിലരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് ഒരു സംഘടനയേയും ആക്രമണത്തന് ഉത്തരവാദികളായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മഹാരാഷ്ട്ര എടിഎസ് വ്യക്തമാക്കി. സ്ഫോടനസമയത്ത് സമീപപ്രദേശത്ത് നിന്ന് രണ്ട് പേര് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതായി സിസിടിവി ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്. ചില ക്യാമറകള്‍ പ്രവര്ത്തിക്കുന്നില്ലായിരുന്നെങ്കിലും, പ്രവര്‍ത്തനസജ്ജമായിരുന്ന ക്യാമറകളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണത്തിന് നിര്‍ണായക വഴിത്തിരിവാകുമെന്നും എടിഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അന്വേഷണം ശരിയായദിശയിലാണ് പോകുന്നതെന്നും ചില നിര്‍ണായക തെളിവ് ലഭിച്ചതായും സമീപത്തെ മോട്ടോര്‍ സൈക്കിള്‍ കടകളില്‍ അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം ഒന്നാം തീയതിയാണ് പൂനെയിലെ മഹാരാജ് റോഡില്‍ നാല് സ്ഫോടനങ്ങളുണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സിയും, മഹാരാഷ്ട്ര ഭികരവിരുദ്ധ സേനയും, പൂനെ ക്രൈം ബ്രാഞ്ചും സംയുക്തമായാണ് സ്ഫോടനം അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: