ന്യൂദല്‍ഹി: അജ്മേറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സന്‍വര്‍ലാല്‍ ജാട്ട്(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കഴിഞ്ഞ മാസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടയില്‍ നിയമനിര്‍മ്മാതാവ് കൂടിയായ അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലും പിന്നീട് ദല്‍ഹിയിലെ എംയിംസിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ജാട്ട് നിരവധി വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രാജസ്ഥാനിലെ നസീറാബാദില്‍ നിന്ന് അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2014-2016 കാലഘട്ടത്തില്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: