കൊട്ടാരക്കര: പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. തര്‍ക്കത്തില്‍പ്പെട്ട് പരിക്കേറ്റ കടയുടമയും ജനകീയസമിതി അംഗത്തെയും കൊട്ടാരക്കര താലൂക്കാശുപത്രയില്‍ പ്രവേശിച്ചു.
കൊട്ടാരക്കര ഷിബു ഏജന്‍സീസ് ഉടമയായ കുറ്റിയില്‍ എസ്.ജി കോട്ടേജില്‍ ഷിബുജോര്ജ്ജ് (48), ജനകീയ സമരസമിതി അംഗം മരുതിയില്‍ വീട്ടില്‍ കുഞ്ഞുമോന്.എം(58) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ 8.30ഓടെ കടതുറക്കാന്‍ എത്തിയ കടയുടമയായ ഷിബുവിനെ സമരസമിതി അംഗമായ കുഞ്ഞുമോനും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ഷിബു ആരോപിക്കുന്നത്.
പൊളിഞ്ഞുവീഴാറായ സമരപന്തല്‍ അഴിച്ചുകെട്ടുന്നതിനിടയില് കടയുടമയായ ഷിബു തന്നെ ആക്രമിക്കുകകയായിരുന്നുവെന്ന് സമരസമിതി അംഗം കുഞ്ഞുമോന് പറയുന്നത്. പഴയ കൊല്ലം-ചെങ്കോട്ട റോഡിന്റെ പുലമണ്‍ ലോട്ടസ്മുക്ക് മുതല്‍ കോട്ടവട്ടം വരെയുള്ള ഭാഗത്തിന്റെ വികസനമാണ് തര്‍ക്കങ്ങളെ തുടര്‍ന്ന് തടസപ്പെട്ടുകിടക്കുന്നത്. റോഡ് കൈയ്യേറി നിര്‍മ്മിച്ചിട്ടുള്ള വ്യാപാരസ്ഥാപനം പൊളിച്ചുനീക്കണമെന്ന് റോഡ് വികസന ജനകീയസമിതി വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുകയാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പടെ കേസ് നിലനില്‍ക്കുകയാണ്. കടയ്ക്കുമുന്നില്‍ പന്തല്‍ കെട്ടി പ്രക്ഷോഭത്തിലുമാണ് സമരക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: