തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക കേസ് പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി. ജഡ്ജി കേസിലെ സാക്ഷി കൂടിയായതിനാലാണ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇതേതുടര്‍ന്ന് കേസ് ആഗസ്റ്റ് 11ലേക്ക് മാറ്റി.
കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ട. എസ്.പി കെ.ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരക്കലാണ് പരാതിക്കാരന്.
കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ വിടുതല്‍ ഹരജികളും പ്രത്യേക കോടതിക്ക് മുന്നില്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: