തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വളപട്ടണം കീരിയാട്ടെ പി.കെ.സാദിഖ് (29)നെയാണ് പിന്‍സിപ്പല്‍ എസ്ഐ ബിനു മോഹനന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘം പിടികൂടിയത്. കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച് എല്ലാവിധ മയക്കുമുരുന്നുകളുടെ മൊത്തവിതരണ ശൃഖലയെ നയിക്കുന്ന ആളാണ് പിടിയിലായ സാദിഖ്.
കഞ്ചാവ്, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, മയക്കു ഗുളികള്‍ എന്നിവയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ മുഖേന ഇയാള്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നൂറിലെറേഏജന്റുമാര് ഇയാളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ കഞ്ചാവുമായി തളിപ്പറമ്പിലെത്തിയപ്പോഴാണ് പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.
തളിപ്പറമ്പിലെ ഏജന്റിന് കൊടുക്കാനായി കൊണ്ടുവന്നതാണ് കഞ്ചാവ്. നിരവധി തവണ ഇയാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍, സിറ്റി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ പത്ത് കിലോവിലേറെ കഞ്ചാവാണ് പോലീസ് സംഘം പിടികൂടിയിട്ടുള്ളത്.
കഴിഞ്ഞ ജൂണില്‍ ഒന്നരക്കിലോ കഞ്ചാവ് തളിപ്പറമ്പില്‍ തന്നെ പിടികൂടിയിരുന്നു. ഇടുക്കിയില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തിക്കുന്ന കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വന്വിലയീടാക്കിയാണ് ഇവര്‍ വില്പനനടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: