ചേര്‍ത്തല: നഗരമദ്ധ്യത്തിലെ കാന കവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നു. മൂക്കുപൊത്തി യാത്രക്കാര്‍. പരാതി നല്‍കിയിട്ടും മുഖം തിരിച്ച് അധികാരികള്‍. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ കാനയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളം റോഡില്‍ പരന്നൊഴുകുന്നത്. സമീപത്തെ ഭക്ഷണശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളത്തില്‍ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും, നിരവധി വ്യാപാരസ്ഥാപനങ്ങളും, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളും ഇതിന് പരിസരത്താണ് സ്ഥിതിചെയ്യുന്നത്. നഗരസഭ, ഫുഡ് ആന്റ് സേഫ്റ്റി അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം കാനയിലും പിന്നീട് മുല്ലപ്പള്ളി തോട്ടിലേക്കുമാണ് ഒഴുകിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: