മറയൂര്‍: കാന്തല്ലൂര്‍ നാക്കുപ്പെട്ടിയില് വീണ്ടും ചന്ദന മോഷണം. നാക്കുപ്പെട്ടി വനവാസികള്‍ക്ക് വനാവകാശ നിയമ പ്രകാരം വനംവകുപ്പ് വിട്ടു നല്കിയ ഭൂമിയില്‍ നിന്നുമാണ് ചന്ദനമരം മുറിച്ച് വില്‍ക്കുന്നത്.
ആറുമുഖം എന്നയ്യാളുടെ സ്ഥലത്ത് നിന്ന ചന്ദനമരമാണ് മുറിച്ചിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ അന്‍പതിലധികം വലുതും ചെറുതുമായ ചന്ദനമരങ്ങള്‍ നാക്കുപെട്ടി, പെരിയവയല്‍ മേഖലയില്‍ നിന്നും മോഷ്ടാക്കള്‍ മുറിച്ചു കടത്തി. പരാതി ലഭിക്കാത്തതിനാല്പോലീസ് ഇതുവരെ കേസുകള്‍ എടുത്തിട്ടില്ല. നാക്കുപ്പെട്ടിയില് ചന്ദനമരങ്ങള്‍ മുന്‍പ് നഷ്ടപ്പെട്ടപ്പോള്വനംവകുപ്പ് കേസ്സ് രജിസ്റ്റര്‍ ചെയ്തങ്കിലും പ്രതികളെയൊ, തൊണ്ടികളൊ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
വനം വകുപ്പിന്റെതല്ലാത്ത ഭൂമിയില്‍ നിന്നുമാണ് വ്യാപകമായി ചന്ദനമരങ്ങള്‍ നഷ്ടപ്പെടുന്നത്. ഇവിടെ ചന്ദന മരങ്ങള്‍ നഷ്ട്പ്പെട്ടാല്‍ പോലീസിന്റെയോ വനം വകുപ്പിന്റെയോ കാര്യക്ഷമമായ അന്വേഷണം നടക്കാറില്ല എന്നത് മോഷ്ടാക്കള്ക് അനുകൂല സാഹചര്യമായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: