തകഴി: തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രസിദ്ധമായ വല്യണ്ണകാച്ചല് ഇന്നു തുടങ്ങും. രാവിലെ ക്ഷേത്രത്തിലെ എണ്ണ പുരയില്‍ ഇതിനായി സ്ഥാപിച്ചിട്ടുള്ള അടുപ്പില്‍ തീ പകരുന്നതോടെ നാല്പത്തി ഒന്നുദിവസത്തെ വൃത ശുദ്ധിയില്‍ എണ്ണ തയാറാക്കുന്ന ജോലിയും ആരംഭിക്കും. വല്യണ്ണ വാതം, ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുളളവയ്ക്ക് ഫലപ്രദമാണന്നാണ് വിശ്വാസം. വിവിധ സ്ഥലങ്ങളില്‍ നിന്ന് വൃതനിഷ്ഠയോടെ ക്ഷേത്രത്തില്‍ തങ്ങി ഏഴു ദിവസം പഥ്യം നിന്നാണ് എണ്ണ സേവിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്രാവശ്യം ക്ഷേത്രത്തില്‍ എണ്ണതയ്യാറാക്കുന്നത്.നിലവില്‍ നിര്‍മ്മിച്ച എണ്ണ തീര്‍ന്നതിനു ശേഷമേ അടുത്ത എണ്ണ നിര്‍മ്മിക്കുകയുള്ളൂ. രണ്ട് വാര്‍പ്പുകളിലായി നാല്പത്തി രണ്ടു തരം പച്ചമരുന്നുകള്‍, അങ്ങാടി മരുന്ന്, കറുപ്പ്, കഞ്ചാവ്, പെരുമ്പാമ്പിന് നെയ്യ്, പഴയ വെളിച്ചെണ്ണ, മരോട്ടി എണ്ണ, ഗോമൂത്രം തുടങ്ങിയവ ഇരുപത്തി ഒന്ന് ദിവസം വിറകിലും, അതിനു ശേഷം ഇരുപത് ദിവസം കൊതുമ്പിലും തീ നല്‍കിയാണ് മരുന്നു തയ്യാറാക്കുന്നത്.നാല്പത്തി ഒന്നു ദിവസമാകുമ്പോള്‍ എണ്ണ പാകമായോ എന്നറിയുന്നത് തിടപ്പള്ളിയില്‍ തയ്യാറാക്കുന്ന പായസം രുചിച്ചു നോക്കിയും പരിസരത്ത് വ്യാപിക്കുന്ന ഗന്ധം നോക്കിയുമാണന്ന് ഭക്തര്‍ പറയുന്നു.
മരുന്നു തയ്യാറായി കഴിഞ്ഞാല്‍ ഇത് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പാളയില്‍ കോരി പ്രത്യേകം ഭരണികളില്‍ നിറയ്ക്കും. ഇതിനു ശേഷം ഈ മരുന്ന് അടുത്ത കര്‍ക്കിടകത്തില്‍ ആവശ്യപ്പെട്ടു വരുന്ന രോഗികള്‍ക്കു നല്‍കും. ഏഴു ദിവസം മരുന്നു സേവിക്കുന്ന സമയം പഥ്യം എന്ന നിലയില്‍ അഞ്ചു ദിവസം വെള്ളം കുടിക്കരുത്. ആറ്, ഏഴ് ദിസങ്ങളില്‍ പാല്‍ക്കഞ്ഞിയും ഏഴാം ദിവസം തേച്ചു കുളിയും കഴിഞ്ഞാണ് ഭക്തര്പിരിയുന്നത്.ഇതിനു ശേഷം വീട്ടില്‍ നാല് പത്തി ഒന്നു ദിവസത്തെ പഥ്യവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: