സ്കോപ്ജി: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി. നിലവിലുളള ജേതാക്കളായ അവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. റയല്‍ ഇതു നാലാം തവണയാണ് ഈ കപ്പ് നേടുന്നത്. 1990ല്‍ എ സി മിലാനുശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാണ് റയല്‍ മാഡ്രിഡ്. ഒമ്പതുവര്‍ഷത്തില്‍ ഇതു എട്ടാം തവണയാണ് ഒരു സ്പാനിഷ് ക്ലബ്ബ് ഈ ട്രോഫി സ്വന്തമാക്കുന്നത്.
ബ്രസീലിന്റെ മധ്യനിരക്കാരന് കസീമിറോയും സ്പെയിനിന്റെ ഇസ്ക്കോയും നേടിയ ഗോളുകളിലാണ് റയല്‍ കപ്പ് നേടിയത്. റൊമേലു ലുക്കാക്കുവാണ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ നേടിയത്. തകര്‍ത്തുകളിച്ച റയല്‍ തുടക്കം മുതല്‍ മാഞ്ചസ്റ്റിറിന്റെ ഏരിയയില്‍ പന്തുമായി കയറിയിറങ്ങി.ആദ്യ പകുതില്‍ തന്നെ അവര്‍ മുന്നിലുമെത്തി. കസീമിറോയുടെ ഇടങ്കാലന്‍ ഷോട്ട് ഗോള്‍ വരി കടന്നു. രണ്ടു പകുതിയുടെ തുടക്കത്തില്‍ അവര്‍ രണ്ടാം ഗോളും നേടി. ഇത്തവണ ഇസ്ക്കോയുടെ കാലില്‍ നിന്നാണ് പന്ത് ഗോള്‍ വര കടന്നുപോയത്.
രണ്ടുഗോള്‍ വീണതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉണര്‍ന്നു കളിച്ചു. അധികം വൈകാതെ അവര്‍ ഒരു ഗോള്‍ മടക്കി. യുണൈറ്റഡിന്റെ പുത്തന്‍ സ്ട്രൈക്കര്‍ ലുക്കാക്കുവാണ് സ്കോര്‍ ചെയ്തത്. യുണൈറ്റഡിനായ ലുക്കാക്കു നേടുന്ന ആദ്യ ഗോളാണിത്. റയലിന്െ സൂപ്പര്‍ താരം റൊണാള്‍ഡോ അവസാന നിമിഷങ്ങളില്‍ പകരക്കാരനായാണ് കളിക്കളത്തിലിറങ്ങിയത്.
മത്സരത്തില്‍ മേല്‍ക്കൈ ഞങ്ങള്‍ക്കായിരുന്നു.വിജത്തിനായി പൊരുതിയ ടീമിനെ തോല്‍പ്പിച്ച് കിരീടം നേടിയത് പുതിയ സീസണില്‍ പ്രതീക്ഷ നല്‍കുന്നതായി റയല്‍ ക്യാപ്റ്റന്‍ സെര്‍ഗിയോ റാമോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: