തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വനഭൂമി വനേതരപ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കെഎസ്ഇബി പൂര്‍ത്തിയാക്കിയെന്നും മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞു.
കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് അതിരപ്പിള്ളി പദ്ധതിയില്‍ നിന്നു പിന്മാറുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ വാദം പൊള്ളയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നു മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു സിപിഎം നിലപാട്. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കടകംപള്ളി സൂരേന്ദ്രന് വ്യക്തമാക്കിയപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. ഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: