കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ നിന്ന് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകന് ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ അന്വേഷണസംഘത്തിന് സ്വകാര്യ ആശുപത്രിയിലെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
പൊലീസ് ആംബുലന്‍സ് പോയ വഴികളിലൂടെ അന്വേഷണം നടത്തിയിരുന്നു. അപകടത്തില്‍പ്പെട്ടയാളുമായി ആംബുലന്‍സ് ആദ്യം എത്തിയ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സംഭവദിവസം രാത്രിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായത്. ഇവിടെ ഡോക്ടര്‍മാര്‍ ആംബുലന്‍സിന്റെ അടുത്തുവരുന്നതും തിരികെ പറഞ്ഞുവിടുന്നതും ദൃശ്യങ്ങളിലുണ്ട്.
കേസില്‍ ഉള്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചു ആശുപത്രികളിലും എത്തി പോലിസ് മൊഴിയെടുത്തിരുന്നു.
ആശുപത്രി അധികൃതര്‍ അന്വേഷണസംഘത്തിന് വിശദീകരണവും നല്കി. സംഭവത്തിന്റെ എല്ലാവശവും വിശദമായി വിലയിരുത്തിയ റിപ്പോര്‍ട്ടാണ് പോലീസ് മനുഷ്യാവകാശ കമ്മിഷനും ഉന്നതര്‍ക്കും സമര്‍പ്പിക്കുക. കൊട്ടിയം സിഐ: അജയ്നാഥിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: