കോഴിക്കോട്: അണി ഞ്ഞൊരുങ്ങുകയാണ് കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായ മിഠായിത്തെരുവ്. ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കുന്ന കോഴിക്കോട്ടുക്കാര്‍ക്ക് ഇത്തവണത്തെ ഓണസമ്മാനമാകും നവീകരിച്ച മിഠായിത്തെരുവ്. വിപണനത്തിന്റെ പുതിയ തന്ത്രങ്ങളുമായി ഷോ പ്പിംഗ് മാളുകള്‍ വന്നതോടെ പ്രൗഢി അല്‍പ്പം മങ്ങിയ മിഠായിത്തെരുവിന്റെ പഴയ പ്രതാപം വീണ്ടെടുത്ത് പുത്തന്‍ കാലത്തെ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനാണ് ശ്രമം. ആഗസ്റ്റ് 25 നകം റോഡിലേയും നടപ്പാതയിലേയും പ്രവൃത്തി പൂര്‍ത്തിയാവും. വൈദ്യൂതീകരണ പ്രവൃത്തികള്‍ക്ക് ഒരു മാസം കൂടി ആവശ്യമായി വരുമെന്നാണ് കരുതുന്നത്.
കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ മേലേ പാളയം റോഡ് വരെയാണ് നവീകരണം നടത്തുന്നത്. ഓവുചാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ലാബിട്ടു കഴിഞ്ഞു. റോഡ് കൂടുതല്‍ ഉയര്‍ത്തി. കരിങ്കല്‍ പാളികള്‍ പതിക്കുന്ന ജോലി മേലെ പാളയം മുതല്‍ കോര്‍ട്ട് റോഡ് വരെയെത്തി. വൈദ്യുതി ലൈനുകള്‍ മാറ്റി റോഡിനടിയിലൂടെ ആക്കുന്ന ജോലി തുടരുകയാണ്. വാട്ടര്‍ അതോറിറ്റി പൈപ്പ്, ടെലിഫോണ്‍ കേബിള്‍ എന്നിവയ്ക്കായുള്ള പ്രത്യേക ചാലുകളുണ്ടാക്കിയിട്ടുണ്ട്.
തീപിടിത്തമുണ്ടായാല്‍ വെള്ളമെത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ ഒരുവശത്ത് 45 സെന്റിമീറ്റര്‍ വീതിയുള്ള മറ്റൊരു ചാലും നിര്‍മ്മിച്ചിട്ടുമുണ്ട്. 30 മുതല്‍ 50 മീറ്റര്‍ വരെ ഇടവിട്ട് വെള്ളം പുറത്തേക്കെടുക്കാനുള്ള ഫയര്‍ ഹൈഡ്രന്റുകളുമുണ്ടാകും.
എല്ലാ ഷോപ്പുകള്‍ക്കും മുകളിലും അലങ്കാര ദീപങ്ങള്‍ സ്ഥാപിക്കാനും കടകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും ഉള്ള പ്രവൃത്തി വ്യാപാരികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കും. പ്രവൃത്തി നീണ്ടു പോകുമെന്ന ഭയം കാരണം ആദ്യഘട്ടത്തില്‍ എതിര്ത്തിപ്പുയര്ത്തിയ വ്യാപാരികള്‍ പോലും ഇപ്പോള്‍ ഏറെ ആവേശത്തിലാണ്.
ഇടയ്ക്കിടെയുണ്ടായ തീപിടിത്തമാണ് മിഠായ്ത്തെരുവിന്റെ നവീകരണം ഇത്രത്തോളം വേഗത്തിലാകാന്‍ കാരണം. അതുകൊണ്ട് തന്നെ അഗ്നിബാധ തടയുന്നതിന് പ്രാധാന്യം കൊടുത്താണ് നിര്‍മ്മാണം നടത്തുന്നത്. തെരുവിന് മുകളില്‍ റൂഫ് ഇടുന്നത് ഒഴിവാക്കി. ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കും. രണ്ടിടങ്ങളില്‍ ശുചിമുറി നിര്‍മ്മിക്കുകയും ചെയ്യും.
ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് മിഠായിത്തെരുവിലെ വ്യാപാരികള്‍. ഏറ്റവും അധികം കച്ചവടമുണ്ടാകുന്ന സമയമാണ് ഓണക്കാലം. അതിന് മുമ്പ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ കച്ചവടം പൊടിപൊടിക്കാമെന്നാണ് വ്യാപാരികളുടെ വിശ്വാസം. ഓണക്കാലത്തേക്ക് പ്രത്യേകം സമ്മാന പദ്ധതികളും വ്യാപാരികള്‍ മുന്‍കൈ എടുത്ത് നടപ്പാക്കുന്നുണ്ട്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡോ.എം.കെ മുനീര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ യു.വി. ജോസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, തഹസിര്ദാര് ഇ. അനിതകുമാരി, ആര്‍കിടെക്ട് പ്രസന്നകുമാര്‍ എന്നിവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: